COPYRIGHT PROTECTED

myfreecopyright.com registered & protected

Monday, September 28, 2009

Saraswathi & Shakespeare


In the world of heaven
Where lords & men are even
Asked the bard of avon
To the goddess of words

Oh! Thy goddess of knowledge
Who offers blessings as a pledge .
Was I bestowed them till date ?
But could create tales, as fate.

Oh! Thou lord of bard, you were blessed,
For the worship u had for your deed .
Blessed are all in this world,

For the worship they give to their deeds.

Tuesday, September 01, 2009

The Desert …….. Flowers







Struggling to stand
For the sand so sober
Stood the plant
Lone in the desert

Heated by incidents
Of lone pain dents
causing roots to thicken
To survive all stunts

Stood the plant drooping
Searching for some soothing
A soft soothe of a drop
The slop drop of Love

Seasons change
Reasons change
Wait alone stays
For a drop in range

Quenching for a drop
Searched the plant – a drench
For a feel of moist
To its roots the most


Ends the long wait to rain
That no heat can drain..

A cool breeze to sway
Clouds gather to stay
The best drop to say
Taste my love your way

A drop on the leaf
Healing the heat of grief
The love drop of care
Pouring deep root to share
Blooming the plant
Grooming bud glands

The desert has showered
The plant has towered
The bud has flowered
A life is honoured

Filled with a grace
Swaying a dance
In tune with breeze
In rhythm to humming bees

Drizzle drops that pour
Soaking love to core
Sizzling care that gore
The plant, to every pore

A bless of life
Like hands that hold
A place with peace
Its
Replanted to a nest.....

Friday, August 21, 2009

കഥകളി




मुझे मौत की गोद में सोने दो.......കാതില്‍ മുഴങ്ങി കൊണ്ടിരുന്ന ഈ വരികളും ,മനസ്സില്‍ ,മരണത്തിലെന്കിലും... തീവ്ര പ്രണയത്തിന്റെ കൂടിച്ചേരല്‍ കണ്ടതിന്റെ നോവുള്ള ഒരു നിര്‍വൃതിയും.നായകനും നായികയും ഒരുമിച്ച... ആ സ്ഫോടനത്തിന്റെ തീ ജ്വാലകള്‍ മനസ്സില്‍ ആളി കത്തുന്നു...
മണിരത്നത്തിന്റെ dil se എന്ന സിനിമ കണ്ടു ഞാന്‍ കണ്ണൂര്‍ ഇലെ വീട്ടിലേയ്ക്‌ പോവുകയയിരിന്നു ,സിനിമ മനസ്സില്‍ ഒരു വിങ്ങലായി നില്കുന്നു ,അപ്പോഴാണ്‌ ഒരു ചുവന്ന മാരുതി കാര്‍ എന്റെയടുത്തു ചവിട്ടി നിര്തയിത് ,ഗ്ലാസ്‌ താഴ്ത്തുന്ന പെണ്ണിനെ കണ്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി ,ദൈവമേ ദില്സെയില്‍ നിന്നും മനിഷ കോഇരോല നേരിട്ട് വന്നുവോ ?കുന്കുമപൂവ് വിതറിയ പോലെ വെളുത്തു തുടുത്ത കവിളുകള്‍ ,അതതിപഴതിന്ന്റെ നിറമുള്ള ലിപ്സ്ടിക്കില്‍ ചാലിച്ച ചുണ്ടുകള്‍ ,സണ്‍ ഗ്ലാസും , പാറിപറക്കുന്ന മുടിയുമായി അവള്‍ എന്നെ നോക്കി മന്ദഹസിച്ചു ,ഇത്രയും സൌന്ദര്യമുള്ള ഒരു പെണ്ണ് ഇത് വരെ എന്നെ നോക്കി ചിരിച്ചിട്ടില്ല ,ഞാന്‍ ചുറ്റും നോക്കി ,ഇല്ല വേറെ ആരും ഇല്ല എന്നെ തന്നെയാനവല്‍ നോക്കി ചിരിച്ചത് ,ഞാനും ചിരിച്ചു , ഒരു വിളറിയ ചിരി ,please can u help me..മധുരമായ ശബ്ദം ,ഹെല്പോ …കൌമാര പ്രായമല്ലേ ,എന്ത് ഹെല്പിനും തയ്യാറായി ഞാന്‍ അടുത്തേയ്ക്‌ ചെന്ന് ,എന്ത് ഹെല്പാണ് വേണ്ടത് ,വളരെ ഭവ്യതയോടെ ഞാന്‍ മലയാളത്തില്‍ മൊഴിഞ്ഞു , I don’t know Malayalam,can u please show me the way to payyanbalam beach,ദൈവമേ ,മലയാളം അറിയില്ല ,ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഞാന്‍ പഠിച്ചതെങ്കിലും ,കൊല്ലൂര്‍ മൂകംബികയിലാണ് എഴുതിനിരുന്നതെന്കിലും ,ആ സമയം സരസ്വതി എന്റെ നാവില്‍ വിളയാടിയില്ല,ഹോ ഒരു ടെന്‍ഷന്‍ ,പയ്യാന്പലം beach….go…go……right….left….straight….bridge…go…..എന്നൊക്കെ പറഞ്ഞു ,നാണക്കേട്‌ കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കാന്‍ തോന്നിയില്ല ,കേരളത്തിലെ ഒരു യുവാവിന്റെ നിലവാരം അവളില്‍ കേരളത്തെ കുറിച്ചുള്ള മതിപ്പു തന്നെ ഇല്ലാതാക്കി കാണും ,ഏതായാലും ,മനിഷയും സൌന്ദര്യവും എല്ലാം വലിച്ചെറിഞ്ഞിട്ട്‌ എങ്ങിനെയെങ്കിലും രക്ഷപെട്ടാല്‍ മതി എന്നായിരുന്നു , കാര്‍ അകന്നു പോയപ്പോള്‍ വല്ലാത്ത ഒരു ആശ്വാസം അതോടോപ്പും കഴിവുകേടിനെ കുറിച്ച് ഓര്‍ത്തു ഒരു വ്യസനവും.

റൂമില്‍ എത്തിയപ്പോള്‍ അവിടെയരുമില്ല ,ഞാന്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്താണല്ലോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ പോയത് ,സഹമുറിയന്മാര്‍ ഹിന്ദി സിനിമകളോട് താല്പര്യം ഇല്ലാത്തതു കാരണം വേറെ ക്ലാസ്സിലെ ചില കൂട്ടുകാരുടെ കൂടെയാണ് പോയത് ,ഒരു ചായയൊക്കെ ഇട്ടങ്ങിനെ ഇരിയ്കുംബോഴാനു അവന്മാര് വന്നത് ,വന്ന ഉടനെ ഞാന്‍ സംഭവം പറഞ്ഞു ,എടാ വലിയ നാണക്കേടായി പോയി ,എല്ലാവരും ശെരി വെച്ച് ,എന്താ ഒരു പരിഹാരം ,ഇങ്ങിനെ പോയാല്‍ നമ്മള്‍ ഭാവിയില്‍ കഷ്ടപെടും ,ഇംഗ്ലീഷ് അറിയാമെങ്കിലും സംസരിയ്കാനുള്ള ഒരു ബുധിമുട്ടയിരിന്നു എല്ലാവരുടെയും പ്രശ്നം .ഒരു പരിഹാരം വന്നു -ഇനി നമ്മള്‍ ഈ വീട്ടില്‍ ഇംഗ്ലീഷില്‍ മാത്രമേ സംസരിയ്കാവു ,മലയാളം നമ്മള്‍ മാറ്റി നിര്ത്തുന്നു ..ഓക്കേ! വാക്ക് തെറ്റിച്ചാല്‍ ശിക്ഷ മലയാളം പറയുന്നതരാണോ അവന്‍ ആ ആഴ്ച മുഴുവന്‍ കുക്ക് ചെയ്യണം .ഓക്കേ! എല്ലാവരും സമ്മതിച്ചു .വളരെ ഐക്യതോട് കൂടി കാര്യങ്ങള്‍ മുന്നോട്ടു പോകുന്നു ,.. പക്ഷെ ഒരു കുറവ് മാത്രം അനുബവപെട്ടു ,ശബ്ദങ്ങളുടെ കുറവ് ,ആര്‍കും വലിയ മിണ്ടാട്ടമില്ല ,പല ഭാവങ്ങള്‍ , ഓരോരുത്തരുടെയും മുഖങ്ങളില്‍ മിന്നി മറയുന്നുണ്ട്‌ ,കല മണ്ഡലത്തിന്റെ ഏതെങ്കിലും കഥകളി ആശാന്മാര്‍ വന്നു കണ്ടിരിന്നുവേന്കില്‍ ഞങ്ങള്‍ എല്ലാവരെയും ശിഷ്യരായി തിരഞ്ഞെടുതെനെ ,അത്രയ്കുണ്ടായിരുന്നു ഞങ്ങളുടെ ഭാവങ്ങള്‍ ,എന്നാലും ഇംഗ്ലീഷില്‍ മോഴിയാനുള്ള ശ്രമം ഇല്ല ,ശ്രമം ഇല്ല എന്നല്ല പറ്റുന്നില്ല ആര്‍ക്കും , ഏതായാലും പിറ്റേ ദിവസം ഉച്ചയായപ്പോള്‍ ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി ,ശിക്ഷ എടുത്തു കളയുന്നു ,തോന്നുമ്പോള്‍ തോന്നിയപോലെ തോന്നുന്നവര്‍ക് ആന്ഗ്ഗലെയത്തില്‍ മൊഴിയാം ..അങ്ങിനെ അവിടെ തീര്നു ഞങ്ങളുടെ കഥകളി .

Sunday, July 12, 2009

The Kannur Anthem...



കണ്ണൂര്‍ എനിയ്ക്കൊരു നിധി തന്നു , എനിയ്കെന്നല്ല അന്ന് കൂടെയുണ്ടായിരുന്ന ഞങ്ങള്‍ കുറച്ചു പേര്ക്ക് ഇന്നും അത് നിധി തന്നെ .നേരത്തെ പറഞ്ഞിട്ടുള്ള നെരൂദ ലോഡ്ജില്‍ ഞങ്ങള്‍ വിധ്യാര്തികളെ കൂടാതെ ജോലിയ്ക്‌ പോകുന്ന ചേട്ടന്മാരും ഉണ്ടായിരിന്നു ,അവരുടെ മുറി എന്നും ഞങ്ങള്‍ക്കൊരു നെരംബോക്കയിരിന്നു ,പല പുതിയ കുരുത്തകേടുകള്‍ പടിയ്കാനും,പല നല്ല അറിവുകള്‍ ലഭിയ്കാനും പറ്റിയ ഒരു സ്ഥലം ,അത് കൊണ്ടു മിക്ക സായാഹ്നങ്ങളിലും ഞങ്ങള്‍ കുറച്ചു നേരം അവരുടെ കൂടെ ചിലവഴിയ്കും .അതില്‍ ഒരാളായിരിന്നു ഗിരീഷേട്ടന്‍ ,മെലിഞ്ഞിരുണ്ട് ശരീരപ്രക്രിതിയുള്ള ഒരാള്‍ ,പുള്ളി ചില സായാഹ്നങ്ങളില്‍ മനസ്സില്‍ തട്ടി ഒരു ഗാനം ആലപിയ്കും , ഒരു ഗായകന്റെ ശബ്ദം അല്ലെങ്കിലും ,ഗിരീശേട്ടന്റെ ശബ്ദത്തിനു ഒരു പ്രത്യേകത ഉണ്ടായിരിന്നു , ഗിരീശേട്ടന്റെ ശബ്ദത്തില്‍ ഒഴുകി വരുമ്പോള്‍ ആ ഗാനത്തിന് ഹൃദയങ്ങളെ സ്പര്ഷിയ്കാനുള്ള കഴിവുണ്ടയിരിന്നു ,വെറുതെ സ്പര്ഷിക്കുകയല്ല ,മനസ്സില്‍ ഒരു നൊമ്പരം ബാകി വെച്ചു പോവുന്ന തലോടല്‍ .കുറച്ചു നാള്‍ കഴിഞ്ഞു ഗിരീഷേട്ടന്‍ പോയെങ്കിലും ആ ഗാനം ഞങ്ങളെ വിട്ടു പോയില്ല ,ഇന്നും അതൊരു നിധി പോലെ ഞങ്ങളുടെ മനസ്സില്‍ മുഴങ്ങുന്നു .ഇതിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഞങ്ങളാരും ഇതിന്റെ ശെരിയായ പതിപ്പ് കേട്ടിട്ടില്ല ,ആര് പാടി ,വരികള്‍ ആരെഴുതി ,ആരുടെ സംഗീതം ഒന്നും അറിയാതെ ഗിരീഷേട്ടന്‍ പാടിയ വരികള്‍ ,അതെ ഈണത്തിലും ,ഭാവത്തിലും ഞങ്ങള്‍ ഏറ്റുപാടി ,വെറുതെ പാടി എന്ന് പറഞ്ഞാല്‍ പോര നെഞ്ചില്‍ ഏറ്റുപാടി .ചില ദിവസങ്ങളില്‍ മദ്യം ഞങ്ങളുടെ ദുഖം ങ്ങളെ പുറത്തു കൊണ്ടു വരുമ്പോള്‍ ഒരാശ്വാസമായി ഞങ്ങള്‍ ഈ ഗാനം പാടും , ഫെര്വേല്‍ ഡേ യില്‍ വേര്‍പാടുകളുടെ വേദനകള്‍ക്ക് അകമ്പടിയയിട്ടു ഈ ഗാനം ആണ് മുന്നിട്ടു നിന്നത് ,പിന്നീട് ചില കൂടിചെരലുകളില്‍ ഒരാള്‍ ഒരു പാട്ടു എന്നുള്ള അവസ്ഥയില്‍ ഈ ഗാനമാനെന്നെ രക്ഷിച്ചത്‌ ,ഞങ്ങള്‍ സഹമുറിയന്മാര്‍ വല്ലപ്പോഴുമാനെന്കിലും കണ്ടു മുട്ടി പിരിയുമ്പോള്‍ ഈ ഗാനം മൂളാതെ ഞങ്ങള്ക്ക് യാത്രയില്ല ,ഇന്നു വരെ ,എങ്ങിനെയാണ് ആ ഗാനം എന്ന് പോലും അറിയാതെ ഞങ്ങള്‍ അത് നിധി പോലെ സൂക്ഷിയ്കുന്നു ,പാടാന്‍ അറിയില്ലെങ്കിലും ,ഈ ഗാനം മൂളാന്‍ എനിയ്ക്കതൊരു മടിയുമില്ല അത്രയ്ക് ഹൃദയത്തോട് ചേര്ന്നു നില്കുന്നു ഞങ്ങള്കീ ഗാനവും ഇതു തന്ന കണ്ണൂര്‍ ഉം പിന്നെ ഗിരീഷേട്ടനും, അതെ ഇതാണ് ഞങ്ങളുടെ കണ്ണൂര്‍ ആന്തെം .

(im experimenting : pls excuse-( click on the title to hear the song)

Thursday, July 02, 2009

LESBIAN


അസ്ഥിത്വം എന്ന എന്റെ മുന്‍പത്തെ പോസ്റ്റില്‍ കുറച്ചു വ്യക്തത വരുത്തണം എന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത് ,അതിലെ സുഹൃത്തിന്റെ മനസ്സിനെ വേദനിപ്പിയ്കുന്ന ഒരു വിഷയമുണ്ട്‌ ,അതിവിടെ വ്യക്തമാക്കാം .അവളുടെ മനസ്സ് ഒരു ലെസ്ബിയന്‍ ന്റെതാണ് , എന്നുള്ള ഒരു തിരിച്ചറിവ് ,ആ മനസ്സിന്റെ ചാഞ്ചാട്ടം മനസ്സിലാക്കിയപ്പോള്‍ ,അത്, അതാണ് അവളെ ദുഖത്തിന്റെ ആഴങ്ങളില്‍ കൊണ്ടെത്തിച്ചത് .....പഠിത്തം കഴിഞ്ഞു തിരുവനത്ന്തുപുരം ജില്ലയില്‍ ജോലി കിട്ടി അവള്‍ പോയപ്പോള്‍ ,എന്റെ അച്ഛന്റെ സുഹൃത്തായ ഒരു ക്ലിനിക്കല്‍ സ്യ്കൊലോജിസ്റിനെ കാണാന്‍ ഞാന്‍ നിര്‍ബന്ധിചിരിന്നു.പിന്നീടെപ്പൊഴോ ആ കണ്ണികള്‍ മുറിഞ്ഞു , അവിടത്തെ ജോലി ഉപെക്ഷിച്ചവള്‍ പോയി ,വീട്ടിലോട്ടയച്ച കത്തുകള്‍ മടങ്ങി ,ജീവിയ്കാനുള്ള ഓട്ടത്തിനിടയില്‍ എന്റെ പ്രിയ സുഹൃത്തിനെ അവിടം വരെ ചെന്നന്വേഷിയ്കാനുള്ള സന്മനസ്സു ഞാന്‍ കാണിച്ചില്ല ,അതാണെന്നെ ഇപ്പോള്‍ നീറ്റുന്നത്,ഒരു കുറ്റബോധം മനസ്സില്‍ പുകയുന്നു .അവള്‍ ഇപ്പോള്‍ എവിടെയാണ് ,അവളുടെ ജീവിതം എങ്ങിനെയാണ് ഒന്നു അറിയാതെ ,ഞാന്‍!... വെറുതെ ..........ഇങ്ങനെ വെറുതെ...............

Sunday, June 28, 2009

അസ്ഥിത്വം


അസ്ഥിത്വം

:എടാ


:ഉം ...(അവളുടെ അസൈന്മേന്റ്റ്‌ പകര്‍ത്തി എഴുതുന്നതിനിടയില്‍ അവന്‍ മൂളി )


:എടാ ......


:എന്താടി ഇപ്പൊ ക്ലാസ്സ് തുടങ്ങും ഞാനിതോന്നു എഴുതിയ്കോട്ടേ .


:നീ ഇരുന്നെഴുതിയ്കോ , എനിയ്ക്കിന്നലെ ഒരു പോള കണ്ണടയ്കാന്‍ പറ്റിയിട്ടില്ല ,ഇന്നലെ എന്നത് പോട്ടെ എത്ര ദിവസമായി മര്യാദയ്ക്ക് ഒന്നുരങ്ങിയിട്ടു എന്നറിയാമോ?


:നിന്റെ ഒരു പോള കണ്ടപ്പോള്‍ തന്നെ എനിയ്ക്ക് തോന്നി നീ ഉറങ്ങിയിട്ടില്ല എന്ന് ,സാരമില്ല ഇന്നു ഞാന്‍ വന്നു നിന്റെ രണ്ടു പോളയും അടച്ചു പിടിച്ചു പാട്ടു പാടി ഉറക്കാം , എന്താ പോരെ ?


:നീ എപ്പോഴും തമാശയും പറഞ്ഞിരുന്നോ,എത്ര നാളായി എന്നറിയാമോ ഇതും മനസ്സില്‍ വെച്ചു നടക്കുന്നത് ,എങ്ങിനെ അത് പറയും എന്ന വിഷമത്തിലാണ് ഞാന്‍ .


:പോടീ....പോടീ ..ഞാനിതോന്നു എഴുതിയ്കോട്ടേ ,കൊഴിപൂവന്റെ ചീത്ത കേള്‍ക്കാന്‍ വയ്യ ,തമാശ നിര്‍ത്ത്‌ .


:എനിയ്ക് നിന്നോട് കുറച്ചു സംസാരിയ്ക്കണം .


(ആ ശബ്ദത്തിലെ ഖനം എന്റെ എഴുത്ത് നിര്‍ത്തിച്ചു ,എനിയ്ക് മുഖം തരാതെ അവള്‍ തുടര്‍ന്നു )


രണ്ടര വര്‍ഷമായില്ലേ നമ്മള്‍ പരിചയപെട്ടിട്ട് ,എന്റെ സുഹൃത്തുകളില്‍ ഏറ്റവും അടുപ്പം നിന്നോടല്ലേ ,പക്ഷെ നിന്നോടിതു പറഞ്ഞാല്‍ നീ എങ്ങിനെയെടുക്കും എന്ന ചിന്തയിലയിരിന്നു ഞാന്‍ ,പറയാതിരിക്കാനും വയ്യെടാ .


:നീ പറയെടി (ഇവള്ക്കിതെന്തു പറ്റി എന്ന ചിന്തയില്‍ )


:എവിടെ തുടങ്ങണം എന്നറിയില്ല ,ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ഇതു തന്നെ ആലോചിക്കുവയിരിന്നു





ന്ന്നിം !!! ന്ന്നിമം !!ന്ന്നിം !


ബെല്ലടിച്ചു


സ്റ്റാഫ്‌ റൂമില്‍ നിന്നും പൂവന്‍ വന്നു , പാതി അസ്സിഗ്ന്മേന്റുമായി ഞാന്‍ അകത്തേയ്ക്‌ കയറി . പൂവന്‍ ക്ലാസ്സില്‍ കിടന്നു കൂവുമ്പോള്‍ ഞാന്‍ കഴിഞ്ഞ ക്രിസ്മസ് അവധിയ്ക്‌ അവളുടെ വീട്ടില്‍ പോയ കാര്യം ഒര്ര്‍കുകയയിരിന്നു




ഞാന്‍ മാത്രമല്ല 2 സഹാമുരിയന്മാരുമുണ്ട് ,1.5 മണിക്കൂര്‍ യാത്രയ്ക്‌ ശേഷം അവള്‍ പറഞ്ഞ സ്റ്റോപ്പില്‍ ബസ്സിറങ്ങി , 3 ചുള്ളന്മാര്‍ വന്നിറങ്ങിയത് കൊണ്ടും ,അതൊരു പക്കാ നാട്ടിന്‍പുറം ആയതു കൊണ്ടും ,അവിടെ യുള്ള ജനങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഞങ്ങളില്‍ പതിഞ്ഞു .ജീവന്‍ നിലനിര്‍ത്താനുള്ള വളരെ അത്യാവശ്യമുള്ള സാധനങ്ങള്‍ മേടിയ്കാനായി എന്റെ സുഹൃത്ത് അടുത്തുള്ള പെട്ടികടയില്‍ കയറി , പുകയിലയുടെ ഗോ ഡൌണ്‍ എന്നുവരെ വിളിയ്കാവുന്ന അവന്‍ ,സിഗരറ്റ് ,പന്പരഗ് ,ഹാന്‍സ്‌ ,പിന്നെ നാടന്‍ വെറ്റിലയും അടയ്കയും ,എല്ലാം മേടിച്ചു നില്‍കുമ്പോഴാണ് ,ഒരു മെലിഞ്ഞ പയ്യന്‍ ,ഞങ്ങളുടെ അടുത്ത് വന്നത് , പോളി യില്‍ .... പഠിയ്കുന്ന ....?, ബാക്കി ഞങ്ങള്‍ മുഴുമിപ്പിച്ചു ,അവളുടെ ആങ്ങള ,ഞങ്ങളുടെ വഴികാട്ടി ,ഇതു പോലത്തെ വേറെ ആറെണ്ണം വീട്ടില്‍ ഉണ്ടത്രേ , അവള്‍ പുന്നാര പെങ്ങളാണ് , അവളുടെ പ്രോടുസര്‍ പണ്ടു കോട്ടയത്ത്‌ നിന്നും ,ഈ മലയോര പ്രദേശത്ത് കൃഷിഇയ്ക് വന്നതാത്രേ , എന്തായിരിന്നോ കൃഷി എന്തോ ?എന്തായാലും ഒരു ഇടവഴിയിലൂടെ ഞങ്ങളെ കൊണ്ടുപോയി ,കയറ്റവും ,ഇറക്കവും ,കല്ലുകളും ,വേരുകളും, എല്ലാത്തിന്റെയും ഇടയില്‍ കൂടിയാണ് നടത്തം ,നിങ്ങള്‍ ടാറിട്ട റോഡില്‍ കൂടി നടന്നു ശീലമുല്ലവരല്ലേ ,നടക്കുമ്പോള്‍ ഒന്നു സൂക്ഷിയകണം ,ആങ്ങളയുടെ കമന്റ്‌ , ധൂം !!! ഒരു ശബ്ദം ,ധാ കിടക്കുന്നു പൊന്നാങ്ങള നിലത്തു , ചമ്മിയ ചിരിയുമായി പൊന്നാങ്ങള എഴുന്നേറ്റു, ധീരതയോടെ ഞങ്ങളെ നയിച്ചു ,ഇടവഴിയില്‍നിന്നും നടന്നെത്തിയത്‌ ഒരു തുറസ്സായ മനോഹരമായ ലോകത്തേയ്ക്ക് ,പാണ്ഡവര്‍ അരക്കില്ലത്തില്‍ അത്ഭുത സ്തബ്ധരായി നിന്ന പോലെ ഞങ്ങള്‍ മൂണ്ട്വര്‍ നോക്കി നിന്നു പോയി ,ചെറിയ പാരകല്ലുകല്കിടയിളുടെ ഒഴുകുന്ന കൊച്ചു പുഴ ,പുഴയുടെ ഇരുവശങ്ങളിലുംയി , ഇടതൂര്നു നില്‍കുന്ന മരങ്ങള്‍ , കുറച്ചകലെ പുഴ കടക്കാന്‍ ഒരു തൂകുപാലം ,ആ തൂകുപാലത്തില്‍ കയറിയാല്‍ ബലൂണ്‍ തട്ടുന്നത് പോലെ മേഘങ്ങളെ തൊട്ടു തലോടാം എന്നുള്ള രീതിയില്‍ ആകാശവും ,ഹൊ എന്ത് ഭംഗി ,ബ്ലോഗ് ലോകത്ത് പ്രിയതംയ്ക് വേണ്ടി ഫോട്ടോ കൊണ്ടു താജ് മഹല്‍ പണിയുന്ന ശിവയ്ക് പറ്റിയ ഐറ്റം തന്നെ , നമുക്കതിനുള്ള കഴിവില്ലാതെ പോയി , ക്യാമറയും .എന്നാലും മനസ്സില്‍ ഒന്നു ക്ലിക്ക് ചെയ്തു .പാലം കടന്നു ഞങ്ങള്‍ അക്കരെയെത്തി , പൊന്നാങ്ങള ഒരു മലയുടെ മുകളിലേയ്ക്‌ കൈ ചൂണ്ടി എന്തോ ഒരു അടയാളം കാണുന്നുണ്ടോ എന്ന് ചോദിച്ചു ,ഞാന്‍ ഒന്നും കണ്ടില്ല ,എന്നാലും തല കുലുക്കി, അത്രയും കയറണം അവളുടെ വീടെത്താന്‍ .ശബരിമലയിലും ,മലയാറ്റൂരും പോയിട്ടില്ല ,എന്നാല്‍ ഈ മല തന്നെ യാകട്ടെ ആദ്യം.പയ്യെ കയറി തുടങ്ങി ,പൊന്നാങ്ങള ചുമ്മാ അങ്ങ് നടന്നു കയറുന്നുണ്ട്, കുറച്ചു പോയിട്ട് ആശാന്‍ ഞങ്ങളെ കാത്തു നില്ക്കും .ഒരു വീട് കണ്ടാല്‍ പിന്നെ പത്ത് പതിനഞ്ചു മിനിറ്റു നടന്നാലാണ് അടുത്ത വീട്,അയല്‍പക്കം എന്ന് പറയാന്‍ പറ്റില്ല ,വിളിച്ചു കൂവിയാലും കേള്‍ക്കില്ല .നടന്നു അവസാനം മലയുടെ നടുക്കെത്തിയപ്പോള്‍ അവളുടെ വീടായി, വീടോന്നും കാണാനില്ല, ആങ്ങള പറഞ്ഞതാണ്‌ വീടായെന്നു , അവരുടെ പറമ്പില്‍ കൂടി പിന്നേം നടക്കണം ,പോകുന്ന വഴിയേ ആങ്ങള അവിടെ ഇവിടെയുമൊക്കെ ചുണ്ടി കാണിയ്കും ,അത് ഞങ്ങളുടെ പശു ,അത് ഞങ്ങളുടെ ആട് ,പന്നി ,പട്ടി ,മുയല്‍, കോഴി,ലിസ്ടിട്ടാല്‍ മൃഗങ്ങളെ കുറിച്ചുള്ള ഒരു എസ്സേ ആകും .അവസാനം ധാ നില്കുന്നു അവള്‍ ,നീ ടാര്‍സന്റെ ആരെങ്കിലുമാണോ എന്നാണ് അവളോട്‌ ആദ്യം ചോദിച്ചത്, ഹൊ നടന്നു ഒരു പരുവത്തിലായി, വരന്ധയില്‍ ഇരുന്നപ്പോഴാണ് ഒരാശ്വാസം തോന്നിയത് ,ധാ വരുന്നു അവളുടെ അമ്മ ,കയ്യില്‍ ഒരു കൊച്ചു കലവും ഗ്ലാസും ,പരിച്ചയപെടുന്നതിനു മുമ്പു തന്നെ വെള്ളമാകം എന്നവര്‍ ,അവശരായ ഞങ്ങള്‍ ഡബിള്‍ ഹാപ്പി ,വേപ്പിലയും,പച്ചമുളകും,ഇഞ്ചിയും അരച്ച് ചേര്‍ത്ത നല്ല അടിപ്പ്ന്‍ സംഭാരം ,ക്ഷീണം എങ്ങോട്ട് പോയെന്നരിഞ്ഞില്ല .പുറകെ ഓരോരുത്തരായി വന്നു പരിചയപ്പെടല്‍ ഏതാണ്ട് ഫുട്ബോള്‍ തുടങ്ങുന്നതിനു മുന്പുള്ള ചടങ്ങ് പോലെയായിരിന്നു ,ആളെണ്ണം അത്രയ്കുണ്ടല്ലോ .മൂത്തആങ്ങള ,ഞങ്ങളെ പറമ്പോക്കെ കാന്നിച്ചു തരാം എന്ന് പറഞ്ഞു ,ആ പറച്ചിലില്‍ അവളുടെ കള്ളാ ചിരിയില്‍ കാര്യം പിടി കിട്ടി,ഞങ്ങളുടെ മദ്യപാന മഹോത്സവം കഥകള്‍ ഇവള്‍ അങ്ങലമാരോട് വിളമ്പിയിട്ടുണ്ട് .ഏതായാലും ആങ്ങള യല്ലേ അനുസരിയ്കെണ്ടേ ,പുറകെ പോയി, കശുമാവിന്‍ തോട്ടതിലെയ്കാന് , ഒരു നല്ല സ്ഥലം നോക്കി അവിടെ ഇരുന്നു,എന്താ കഴിക്കുവല്ലേ ? ചോദ്യം ഡയറക്റ്റ് , പുകയില ഗോടോവ്ന്‍ ഈ കാര്യത്തില്‍ ഓട്ട വീണ ടാങ്ക് പോലെയാണ് ,എത്ര അകത്തോട്ടു പോയലം മതിയാവില്ല ,പിന്നെന്താ !! കഴിയ്കാം അവന്‍ പറഞ്ഞു, ധാ വരുന്നു ഒരു സഞ്ചിയും തൂക്കി പൊന്നാങ്ങള ,ഈ മലയില്‍ ഇതു ഏതാണാവോ സാധനം ,കുപ്പയിലെ സ്റ്റിക്കര്‍ കാണാന്‍ അകംശയായി , സഞ്ചിയില്‍ നിന്നും മൂന്നു കുപ്പി പുറത്തു വന്നു ,മൂന്നും വെള്ളം ,ചുമ്മാ ആശ തന്നതാണോ ,ഒന്നുമില്ലേ ? മൂത്ത ആങ്ങള , ഒരു കുപ്പിയങ്ങേടുത്തു, ഇതു തനി നാടന ഞങ്ങള്‍ ഈ കശുമാങ്ങയില്‍ നിന്നും വാറ്റ് ഇയെടുത്തത് ,ഇതിന്റെ വീര്യം ഒന്നു വേറെയാ ! ആന്റണി ചാരായം നിര്‍ത്തിയതിനു ശേഷം കള്ളുകുടി തുടങ്ങിയത് കാരണം ,കളര്‍ ഇല്ലാത്തവനെ ഇതു വരെ തൊടാന്‍ പറ്റിയില്ല ,പറ്റിയ അവസരം അതും നാടന്‍ ,ഇതിന്റെ പ്രത്യേകത വെള്ളം ചേര്‍ക്കാന്‍ പാടില്ലത്രേ ,ഹെന്റമ്മോ വെള്ളം ചെര്കതെയോ ? നമ്മുടെ ടാങ്ക് ചുമ്മാ പച്ചവെള്ളം കുടിയ്കുന്ന പോലെ അങ്ങട് അടിച്ച് , എന്റെ കയ്യിലോട്ട് ഗ്ലാസ്‌ വന്നു ,മുക്കാല്‍ ഗ്ലാസ്സുണ്ട് വെള്ളം ചേര്‍ക്കാതെ ഇതെങ്ങിനെ ,അവസാനം പാമ്പായി മല ഇഴഞ്ഞു ഇറങ്ങേണ്ടി വരുമോ , ഏതായാലും അടിയ്കുക തന്നെ , ഒറ്റ വലിയ്ക്ക്‌ കാര്യം സാധിച്ചു , ചൂടുള്ള വെള്ളം അറിയാതെ കുടിച്ചാല്‍ എങ്ങിനെ ഇരിക്കും ,അതിറങ്ങി പോകുന്ന വഴി മുഴുവന്‍ നമ്മള്‍ അറിഞ്ഞിരിക്കും ,അത് തന്നെ ,ഏതായാലും അരങ്ങു തകര്ത്തു , ഞങ്ങള്‍ സഹാമുരിയന്മാര്ക് ഒരു കുഴപ്പമുണ്ട് ലഹരി പിടിച്ചാല്‍ പാട്ടു പാടാന്‍ തോന്നും, പഴയ ലോഡ്ജില്‍ ഒരു ഗായകന്‍ ഉണ്ടായിരിന്നു ,അവന്‍ ഉണ്ടെങ്കില്‍ പാടാന്‍ സമ്മതിക്കില്ല ,സംഗതി ഇല്ല ,ശ്രുതി ഇല്ല എന്നൊക്കെ പറഞ്ഞു അവന്‍ ഉടക്കും,കുറെ പാട്ടു അവനെ കൊണ്ടു ഞങ്ങള്‍ പാടിപ്പിയ്കും ,പിന്നെ ലഹരി കയറിയാല്‍ ഞങ്ങള്‍ എല്ലാവരും യേശുദാസ് അല്ലെ ? ഞങ്ങളും പാടും ,അവന്‍ ഒടക്കും.ഏതായാലും ഇവിടെ അവന്‍ ഇല്ല , അതുകൊണ്ട് നമുക്കു യേശുദാസ് ആവാം .പക്ഷെ ഇവിടെ വേറെ ഒരു പ്രശ്നം ഉണ്ട് , നമ്മുടെ പുകയില ഗോടോവ്ന്‍, ടാങ്ക് , പഴയ പാട്ടുകളുടെയും ഒരു ഗോടോവ്ന്‍ ആണ് , അത് കൊണ്ടു പഴയ പാട്ടും പാടാന്‍ വയ്യ ,വരികള്‍ തെറ്റിയാല്‍ അവന്‍ പ്രശനം ഉണ്ടാക്കും,അവന് മാത്രം പാടാനുള്ള ഒരടവ് അല്ലാതെന്താ ? ഏതായാലും മനസമാധാനത്തിനു ഹിന്ദിയോ , തമിഴോ ,പാടി അഡ്ജസ്റ്റ് ചെയ്യും.ഏതായാലും പാട്ടും ബഹളവുമൊക്കെ ആയിട്ട് കുപ്പി മൂന്നും തീര്നു .വലിയ കുഴപ്പം ഒന്നുമില്ലാതെ ഞങ്ങള്‍ അവളുടെ തീന്‍ മേശയ്കരുകില്‍ ഇരിന്നു , വിഭവ സമൃദ്ധമായ ഊണ് , ക്രിസ്മസ് സ്പെഷ്യല്‍ താറാവ് , പോത്തിറച്ചി എല്ലാം ഉഗ്രന്‍ , വയറ്റില്‍ കിടക്കുന്ന വാറ്റ് അത്യുഗ്രന്‍ ,വാറ്റ് ഇന്റെ പിന്‍ബലത്തില്‍ താറാവ് കറി യുടെ ചട്ടി വരെ മേടിച്ചു വടിചു ,അവളുടെ അമ്മയാണെങ്കില്‍ ഞങ്ങളെ കഴിപ്പിയ്കാന്‍ വേണ്ടി മത്സരവും.വിജയം അവളുടെ അമ്മയ്ക് തന്നെ , നല്ല ഹെവി പോളിംഗ് ആയിരിന്നു . ഏതായാലും ആ യുദ്ധവും കഴിഞ്ഞു കുറച്ചു വിശ്രമം,പിന്നെയും മൂത്ത ആങ്ങള വിളിക്കുന്നു ,ഇനിയുമോ? എന്ന് ചിന്തിച്ചപ്പോഴാണ് കുറച്ചു കപ്പ പറിയ്ക്കാന്‍ ഉണ്ട് കൂടുന്നോ എന്നൊരു ചോദ്യവും ,ആയിക്കോട്ടെ എന്ന് ഞങ്ങള്‍ .സൈഡില്‍ നിന്നും മണ്ണെടുത്ത്‌ മാറ്റി മൂട് ഇളക്കി എടുക്കണം, ഒന്നു രണ്ടെണ്ണം ചെയ്തപ്പോള്‍ തന്നെ എനിയ്ക് മതിയായി ,എന്നാലും മാറി നില്കുന്നതെങ്ങിനെയാ , കുറച്ചു നേരം കൂടി,കൂട്ടത്തില്‍ കൂടി ,കഷ്ടപ്പാട് മനസ്സിലാക്കിയത്‌ കൊണ്ടാവാം , മൂത്ത ആങ്ങള ഞങ്ങളോട് നിര്ത്തി കൊള്ളാന്‍ പറഞ്ഞു ,പൊന്നാങ്ങള എയും കൂട്ടി ,അവിടെ ഒരുറവ ഉണ്ട് അവിടെ കുളിയ്കാം എന്ന് പറഞ്ഞു .ആ തണുത്ത ശുദ്ധ വെള്ളത്തില്‍ കുതിര്നപ്പോള്‍ കിട്ടിയ ഒരു സുഖം , വയറ്റില്‍ കിടന്ന വാറ്റ് ഇറങ്ങി പോയെങ്കില്‍ എന്താ ,ആ ഒരുന്മേഷം അതിന്റെ ലഹരി ഒന്നു വേറെ തന്നെ .തിരിച്ചു അവളുടെ വീട്ടില്‍ എത്തിയപ്പോള്‍ ,കപ്പയും പോത്തിറച്ചിയും ഒരുമിച്ചു ഉണ്ടാക്കിയ ഒരു വിഭവം , അതിനോടും യുദ്ധം ചെയ്തത് ,കുറച്ചു പൊതിഞ്ഞും എടുത്തു , അച്ചാറും മറ്റും വേറെയുമുണ്ട്‌ , ആ അമ്മയുടെ സ്നേഹം , അല്ലെങ്കിലും കണ്ണൂര്‍ ഞാന്‍ പരിച്ചയപെട്ടിട്ടുള്ള വീട്ടുകാര്‍ എല്ലാവരും നല്ല സ്നേഹം ഉള്ളവരാണ് .ഏതായാലും എല്ലാം കഴിഞ്ഞു ഞങ്ങള്‍ സന്തോഷമായി മലയിറങ്ങി ( ഇടയ്ക് റൂമില്‍ പോയി മിനുങ്ങാന്‍ നമ്മുടെ ടാങ്ക് മൂത്ത ആങ്ങളയുടെ കയ്യില്‍ നിന്നും ഒരു കുപ്പിയും സംഘടിപ്പിച്ചു)ലാസ്റ്റ് ബസ്സില്‍ കയറി ഞങ്ങള്‍ യാത്രയായി.

ന്നിം ന്നിം ! ന്നിം ! ന്നിം !

പൂവന്റെ ക്ലാസ്സ് കഴിഞ്ഞു , ഊണ് കഴിക്കാന്‍ നിന്നില്ല ,നേരെ അവളെയും വിളിച്ചു ഗ്രൗണ്ടില്‍ പോയി ,അവിടെ കളി കാണാന്‍ ബെന്ച്ചുകള്‍ ഉണ്ട് ,അതിലിരിന്നു .

:നിനക്കു എന്തോ കാര്യമായി പറയാനുണ്ട്‌ ,ഉം പറ !

:എടാ ഇതെങ്ങിനെ പറയണം എന്നെനിയ്കറിയില്ല ,കുറെ നാളായിട്ട് തോന്നുതാണ് പറയണമെന്ന് , നിന്നോട് പറയേണ്ട വരികളെ കുറിച്ചു വരെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ,അറിയാമോ നിനക്കു, പക്ഷെ നീ അത് അങ്ങിനെയെടുക്കും എന്നൊരു .....ആലോചന....

:എന്തായാലും എന്നോടല്ലേ ,നീ പറഞ്ഞോ !

:നീ ഈ സിനിമ നടിമാരെ കുറിച്ചും ,പിന്നെ വേറെ പെണ്‍കുട്ടികളെ കുറിച്ചുമൊക്കെ ,എടി അവളുടെ മുടി കൊള്ളാം ,കണ്ണ് കൊള്ളാം ,അതെങ്ങിനെ ഇതെങ്ങിനെ ,എന്നൊക്കെ പറയാറില്ലേ ?

: ഉണ്ട് , അതിന്?

: നീ അത് പറയുമ്പോള്‍ നിന്റെ മനസ്സിലെ വികാരവിചാരങ്ങലുണ്ടല്ലോ , അത് തന്നെയാണ് എനിയ്കും അവരോട് തോന്നുന്നത് .

:(എന്താണ് അവള്‍ പറഞ്ഞതെന്ന് എനിയ്ക് മനസ്സിലായില്ല ,എന്നാലും എന്റെ മനസ്സൊന്നു പാളി ,അവള്‍ പറഞ്ഞതു ഞാന്‍ മനസ്സില്‍ ഒന്നു കൂടി പറഞ്ഞുനോക്കി ,അവള്‍ ഉദ്ദേശിച്ച കാര്യം മന്സ്സിലകിയപ്പോള്‍ ,അവളുടെ ദുഖത്തിന്റെ ആഴം മനസ്സിലാക്കിയപ്പോള്‍ ,അവളോട്‌ എന്ത് പറയണം എന്നറിയാതെ ,എങ്ങിനെ അവളെ അശ്വസിപ്പിയ്കും എന്നറിയാതെ ,പരിഹാരം പോയിഇട്ടു , ആശവാസ വാക്കുകള്‍ പോലും കിട്ടാതെ ഭീകരമായ ഒരു നിശബ്ദതയില്‍ ഞങ്ങള്‍ ഇരിന്നു .ആ മലയുടെ മുകളില്‍, കൂട്ടില്‍ വളര്‍ന്ന പോലെ ആങ്ങള മാര്‍ മാത്രം കളിക്കൂട്ടുകാര്‍ ആയുള്ള ഒരു ബാല്യം , അതായിരിക്കുമോ അവളുടെ മനസ്സിനെ ഇങ്ങിനെ പകപെടുതിയത് ,അറിയില്ല ,എന്ത് പറയണം എന്നും അറിയില്ല .ശില പോലെ തൊട്ടടുത്ത്‌ അവള്‍ , മരവിച്ച മനസ്സുമായി ധൂരെയ്ക് മിഴികള്‍ നാട്ടി ,എനിയ്ക് മുഖം നല്‍കാതെ ,അനങ്ങാതെ അവള്‍ ഇരിന്നു ,ഇളം കാറ്റില്‍ അവളുടെ മുടിയിഴകള്‍ മാത്രം പാറി നടക്കുന്നുണ്ട് ,അവളുടെ ശരീരവും മനസ്സും ഒരു പോലെ മരവിചിരിയ്കണം ശ്വാസം എടുക്കുന്നുണ്ടോ എന്ന് പോലും സംശയിക്കുന്ന ഒരിരുപ്പ് ,കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്‌ ,പക്ഷെ തുലുംബുന്നില്ല .മെല്ലെ അവളുടെ ഒരു കൈപത്തി ഞാന്‍ എന്റെ ഉള്ളം കയ്യില്‍ വെച്ചു ,സാന്ത്വനത്തിന്റെ , സുരക്ഷയുടെ ,സ്നേഹത്തിന്റെ ,സൌഹൃദത്തിന്റെ ഒരു കരം ,അവളുടെ കൈപത്തി എന്റെ ഇരുകരങ്ങളിലും മുറുക്കെ അമര്‍ന്നു ,അവള്‍ക്ക് വേദനിച്ചു കാണും ,എന്നാലും ആ സ്പര്‍ശം അതവള്‍ക്ക്‌ ആശ്വാസമായി കാണും ,അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി )

Thursday, June 11, 2009

ധൂമമായി.......

അമ്മയുടെ ഡയറി യിലെ വരികളിളുടെ സഞ്ചരിക്കുമ്പോള്‍ അവനോര്‍ത്തു , എത്ര തവണ അമ്മ ഇതു തന്നെ പാടി കേള്പിച്ചിരിക്കുന്നു, ആ ഈണം... ,ആ ശബ്ദം.... അവന്റെ കാതില്‍ മുഴങ്ങുന്നുണ്ടയിരിന്നു. കട്ടിയുള്ള കവിതകള്‍ അവന്‍ വായിക്കാറില്ല, അമ്മ ഇതു പാടി കേള്പിക്കുമ്പോള്‍ അവന്‍ അതിന്റെ വരികള്‍ ശ്രദ്ധിച്ചിരുന്നില്ല , എന്നാല്‍ ഇന്നവന്‍ ആ വരികള്‍ വീണ്ടും..വീണ്ടും വായിച്ചു ,അമ്മ ഇതെഴുതുമ്പോള്‍ അമ്മയുടെ മനസ്സില്‍ ഒരു അഗ്നിപര്‍വതം പുകയുന്നുണ്ടയിരിന്നോ? അതോ ഈ വരികള്‍ ഏതോ ഭ്രാന്തന്‍ നിമിഷങ്ങളില്‍ കുത്തികുരിച്ചതാണോ ,അവനോടോപ്പും ചിരിച്ചും , പാട്ടു പാടിയും,സിനിമയ്ക്കും അമ്പലത്തിലും പള്ളിയിലും എല്ലാം പോയിരുന്ന അമ്മയുടെ മനസ്സു ? അത് കാണാനുള്ള വിവേകം ആ പ്രായത്തില്‍ അവന് ദൈവം കൊടുത്തില്ലല്ലോ എന്നാണ് അവന്‍ ചിന്തിച്ചത്‌, കരയാന്‍ അവന് തോന്നിയില്ല, കൈയ്യില്‍ എരിയുന്ന സിഗരറ്റും ,അതില്‍ നിന്നും ഉയരുന്ന പുകയും, അതിനെക്കാള്‍ എരിയുന്ന..., പുകയുന്ന മനസ്സുമായി അവന്‍ ആ വരികളിലേക്ക് ഇറങ്ങി ചെന്നു, പക്ഷെ മനസ്സു പോയി നിന്നത് ആ ദുഷിച്ച ദിനത്തിലാണ് .ഒമ്പതാം തരം കഴിഞ്ഞുള്ള വലിയ അവധി, ചൂടു വകവെയ്കാതെ അവന്‍ കളിക്കുകയാണ് ,ആ ഫ്ലാറ്റില്‍ താമസിച്ചിരുന്ന എല്ലാവരുടെയും മുറ്റം ആയിരിന്നു ആ വലിയ ഗ്രൌണ്ട്. കളിയുടെ ഇടയിലാണ് അവനൊരു ഫോണ്‍ വന്നത് ,അന്ന് വീട്ടില്‍ ഫോണില്ല ,അത്യാവിശ്യം വിളിക്കാന്‍ ഗ്രൌണ്ടിന്റെ ഒരു വശത്തായി ഉള്ള കോയിന്‍ ഫോണിന്റെ നമ്പര്‍ കൊടുക്കും ,അതിലാണ് വിളി വന്നിരിക്കുന്ന്നത് ,അവനല്ല ഫോണ്‍, അമ്മയ്കാണ് ,അവന്‍ നേരെ കടയിലേക്ക് ഓടി ,ഫ്ലാറ്റിന്റെ തോട്ടിപ്പറത്തു തന്നെയാണ് കട, കുറച്ചു നേരെത്തെയ്ക് കടയില്‍ ഇരിക്കാന്‍ അവന് ഇഷ്ടം ആയിരിന്നു ,അവന്റെ കപ്പലണ്ടി മിട്ടായി കൊതി മാറാന്‍ ഉള്ള ഒരവസരം ആണത് , കപ്പലണ്ടി മിട്ടായിയും പഴവും ,അതായിരിന്നു അവനിഷ്ടം. അമ്മ വരുന്നില്ലല്ലോ , ഒന്നു രണ്ന്ടെന്നം തിന്നു കഴിഞ്ഞപ്പോള്‍ പിന്നെ അവന് കളിക്കാനുള്ള ധ്രിതി ആയി ,കുറച്ചു നേരം കഴിഞ്ഞിട്ടും അമ്മയെ കാണുന്നില്ല ,ധാ വരുന്നു അവന്റെ കൂട്ടുകാരന്‍ ,കൂടെ കൂടുകാരന്റെ അമ്മയും ഉണ്ടല്ലോ ,ഇവനെന്താ കളി നിര്‍ത്തിയോ ,കൂട്ടുകാരന്റെ അമ്മ അവനോടു കട അടയ്കാന്‍ പറഞ്ഞു ,എന്തിനാ കട അടയ്കുന്നത് , അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി ,അവര്‍ പറഞ്ഞു, , വലിവ് കൂടി കാണും ,എന്നാലും ഓട്ടോ വിളിക്കാന്‍ അവനാണല്ലോ പോകേണ്ടത് ? (ചില ദിവസങ്ങളില്‍ ഓട്ടോ കിട്ടാതെ അവന്‍ റോഡരുകില്‍ കലങ്ങിയ , കണ്ണുമായി നിന്നതും , അവനോര്‍ത്തു , ഓട്ടോ കാരെ അവന്‍ മനസ്സില്‍ ചീത്ത പറയും അല്ലാതെ ആ ചെറുപ്രായത്തില്‍ അവനെന്തു ചെയ്യാന്‍? ) ,ഏതായാലും സൈക്കിള്‍ എടുത്തു , അടുത്ത് തന്നെയുള്ള ആശുപത്രിയിലേക്ക് അവന്‍ സൈക്കിള്‍ ചവിട്ടി , കൂടെ വരാമെന്ന് പറഞ്ഞ സുഹൃത്തിനെ അവന്‍ മടക്കി അയച്ചു.പതിവു പോലെ നേരെ അവന്‍ പോയത് അത്യാഹിത വിഭങതിലെയ്കാന് , ഓക്സിജന്‍ ഘടിപ്പിച്ചു കിടക്കുന്ന അമ്മയെ അന്വേഷിച്ചു അവന്‍ ചെന്നു,എന്നാല്‍ ഏതോ മരണത്തെ കുറിച്ചു ആരോ പറയുന്നതു അവന്റെ ശ്രദ്ധയില്‍ വന്നു , ഇപ്പോള്‍ കൊണ്ടുവന്ന സ്ത്രീയാണ് , പക്ഷെ രക്ഷിക്കാന്‍ കഴിഞ്ഞില്ല, അതവന്റെ അമ്മയാണെന്ന് അവന്‍ ചിന്തിച്ചുപോലുമില്ല, അമ്മയെങ്ങിനെ അവനെ വിട്ടു പോകും, എന്നാല്‍ ആംബുലന്‍സില്‍ കയറ്റുന്ന സ്ത്രീയുടെ സാരി...അത് കണ്ടതും, അവന്റെ മനസ്സില്‍ ഒരു ഭാരം വന്നു പതിച്ചു, വിങ്ങുന്ന മനസ്സുമായി ആ ആംബുലന്‍സില്‍ മുഖം പൊത്തി അവന്‍ നിന്നു, അവന് മുഖം അതില്‍ നിന്നും മാറ്റാന്‍ തോന്നിയില്ല , അമര്ര്‍ത്തി പിടിച്ചവന്‍ കരഞ്ഞു, കണ്ണീരില്‍ നനഞ്ഞു നില്‍കുന്ന അവനെ വണ്ടിയ്കുല്‍ളിളിരിയ്കാന്‍ ആരോ വിളിച്ചു, അവന്‍ പോയില്ല, അവനതു കാണണ്ട , പുഞ്ചിരി തൂകുന്ന അവന്റെ അമ്മയുടെ മുഖം,അതുണ്ട് അവന്റെ മനസ്സില്‍, അത് മതി അവന്. വണ്ടി നീങ്ങിയപ്പോള്‍ അവന്‍ നേരെ സൈക്കിള്‍ ഇന്റെ അടുത്തേയ്ക്‌ പോയി,കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കാരണം കാഴ്ച വ്യക്തമല്ലെങ്കിലും അവന്‍ സൈക്കിള്‍ എടുത്തു , വീട്ടില്‍ പോകാന്‍ അവന് തോന്നിയില്ല ,ഒരു ലക്ഷ്യവുമില്ലാതെ ,വിങ്ങുന്ന മനസ്സും,ഒഴുകുന്ന കണ്ണുകളുമായി അവന്‍ പല വഴികളിലുടെ പോയി, അവസാനം എത്തിയത് മറൈന്‍ ഡ്രൈവില്‍ ,അവിടെ അവന്റെ ചേട്ടന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന് എക്സിബിഷനില്‍ സ്ടാല്‍ ഉണ്ടായിരിന്നു, പക്ഷെ ചേട്ടനെ ആരോ നേരത്തെ വിളിച്ചുകൊണ്ടു പോയിരിക്കുന്നു.അവന്‍ പിന്നെയും സൈക്കിള്‍ എടുത്തു പോയി , അവസാനം ചെന്നെത്തിയത് കുറച്ചു മുമ്പു കളിച്ച ആ ഗ്രൗണ്ടില്‍ , കുറെ അധികം ആളുകള്‍ കൂടി നില്കുന്നു ,എല്ലാവരും അവനെ നോക്കുന്നു, വയ്യ ആ നോട്ടങ്ങള്‍ കാണാന്‍ വയ്യ, വീട്ടിലോട്ടും പോവണ്ട , അവന് ഓടി ഒളിയ്കണം ,എല്ലാത്തില്‍ നിന്നും മറയന്നം ,അവന്റെ മനസ്സിന് സാന്ത്വനം ഏകാന്‍ പറ്റുന്ന ഒരു മുഖത്തിന്‌ വേണ്ടി അവന്‍ അന്വേഷിച്ചു,ആ തണലില്‍ ഒന്നുറക്കെ കരയാന്‍ അവന്‍ കൊതിച്ചു , പക്ഷെ അങ്ങിനെ ഒരു മുഖം അവന്‍ കണ്ടില്ല.നേരെ അവന്‍ ട്ടെര്രസ്സില്‍ പോയി , സുഹൃത്തുക്കളുടെ കൂടെ ഇരിയ്കാറുള്ള ,വാട്ടര്‍ ടാങ്കുകള്‍ വയ്കുന്ന ഷെഡില്‍ ‍ അവന്‍ ഇരിന്നു. എന്നും അവന്റെ ലോകത്ത് അമ്മയും,സുഹൃത്തുകളും മാത്രമെ ഉണ്ടായിരുന്നുള്ളു . (ബന്ധുക്കള്‍ ഒരു വിദൂര ഓര്മ മാത്രം-എന്തോ പ്രശനം ഉണ്ടായിരിന്നു),സുഹൃത്തുകള്‍ ഓരോരുത്തരായി വന്നു, ചുറ്റും ഇരിന്നു, ആര്‍കും എന്താണ് പറയേണ്ടത് എന്നറിയില്ല, ക്രുരമായ നിശ്ശബ്ദത , അവരുടെയും പ്രായം അതാണല്ലോ . പിറ്റേന്ന് , അവസാനമായി ഒരു നോക്ക് കാണാന്‍ പലരും വന്നു നിര്‍ബന്ധിച്ചു , അവന്‍ പോയില്ല , ചേതനയറ്റ, അനക്കമില്ലാതെ കിടക്കുന്ന അവന്റെ അമ്മയെ അവന് കാണേണ്ട . അമ്മയെ ഓര്ത്തു പിന്നെ അവന്‍ കരഞ്ഞില്ല , ഓര്‍മ്മകളില്‍ ഉള്ള അമ്മയുടെ ആ പുഞ്ചിരി അതില്‍ നിന്നും അവന് ‍ മുന്നോട്ടു പോകാനുള്ള ഊര്‍ജം ലഭിച്ചു,എന്നാലും ചില ദിവസങ്ങളില്‍ ഒറ്റയ്കിരിന്നവന്‍ കരഞ്ഞു, പക്ഷെ ഒരു ദിവസം മറ്റുള്ളവരുടെ മുന്നില്‍ അമ്മയെ ഓര്ത്തു അവന്‍ കരഞ്ഞു, അമ്മ അവനെ വിട്ടു പോയിട്ട് പതിനഞ്ചു വര്‍ഷങ്ങല്ക് ശേഷം, അവന്റെ അമ്മാവന്റെമരണം , അമ്മാവന് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കള്‍ (അമ്മയുടെ മരണശേഷം വല്ലപ്പോഴും ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അവന്‍ സ്വയം ശ്രമിയ്കാരുണ്ടയിരിന്നു ) അവനെ നിര്‍ബന്ധിച്ചു , അവര്‍ക്ക് വേണ്ടി അവന്‍ ചടങ്ങുകള്‍ നിര്‍വഹിച്ചു, എന്നാല്‍ എല്ലാം ചെയ്യുമ്പോള്‍ അവന്റെ മനസ്സു അവന്റെ അമ്മയുടെ കൂടെ ആയിരിന്നു, ഈ നിര്‍ബന്ധം കാണിച്ച ആളുകള്‍ ഒരിയ്കല്‍ പോലും അവന്റെ അമ്മയ്ക് വേണ്ടി ഇതൊക്കെ ചെയ്യണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല , ആ പ്രായത്തില്‍ ഇതൊന്നും അവനും അറിയില്ലല്ലോ, ഏതായാലും അവന്റെ തത്വങ്ങള്‍ എല്ലാം വേറെ ആയിരിന്നു.ബന്ധുകളുടെ മുന്നില്‍ അവന്‍ ആ ചോദ്യം ഉയര്ത്തി പക്ഷെ അവസാനം അവന്‍ വിങ്ങി പൊട്ടുകയാണ്‌ ചെയ്തത് , ആ ബന്ധുക്കളുടെ മുന്നില്‍ (അതോ വഴിപോക്കാരോ ) കരഞ്ഞ ദുഃഖത്തില്‍ , അന്ന് അവന്‍ , വീണ്ടും ആ ഡയറി മറിച്ച് നോക്കുകയയിരിന്നു , വീണ്ടും വീണ്ടും ആ വരികളിളുടെ അവന്‍ സഞ്ചരിച്ചു.....



സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്ക് വീന്നുരങ്ങനൊരു


പൂ മഞ്ചല്‍ തീര്ത്തു പുഴയരുകില്‍ ,


പൂവാക ചോട്ടിലെ പൂ മണവും പേറി

തെന്നലേ നീയെന്റെ കൂടെ വരൂ.




ആകാശ നീലിമ, അതിലേഴും ചന്ദ്രിക


ആരെയോ കണ്ണിമയ്കാതെ നോക്കി,


നീലച്ച ഓളങ്ങള്‍ തമ്മില്‍ പുണരുന്ന ,


കാഴ്ച ഞാന്‍ കണ്ടു കോരി ത്തരിപ്പൂ .




പാലൊളി ചന്ദ്രിക പൂനിലാവേകിയ


പാതിരാവായതും ഞാനറിവൂ


പാലാഴിയ്കെന്‍ മനം തെടുവാനായാതോ


തിങ്ങി തിരകളിലൂയലാടി ,




നഷ്ട സ്വപ്നങ്ങളെ ഭ്രൂണത്ത്തിലെന്തുവാന്‍


നഗ്നയായി പുലര്‍കാലം ആഗതയായി ,


തെന്നലായി പിന്നെയോ തെന്നലിന്‍ തേങ്ങലായി ,


ഞാനുമെന്‍ സ്വപ്നവും ധൂമമായി .....


ഞാനുമെന്‍ സ്വപ്നവും ധൂമമായി....


ധൂമമായി.......

Tuesday, June 09, 2009

The Smile that leads



He pressed his face hard on the ambulance in front of the casuality,tears kept rolling through his cheeks,he dint want to move a bit,his mind was totally blank,dint want to see anyone, rather did not find anyone near, whom he knew.Half an hour before, he was so happy,it was his summer vacation after 9th std, playing with his freinds ,in the big playground,surrounded by different blocks of the residential building where he lived.Phone call... ,His freind called out to him,He ran to attend it,a male voice at the other end,No.. the call was not for him ,but for his mother,he ran back to his shop nearby to the flat,sent his mother to check the phonecall, he was always happy to spend a few minutes in the shop,as this time he would taste the chocolates one by one,time passed on,testing his patience, as it was playtime & he is back from the middle of a game , but his mother, she dint come back....After a while his freind who was playing with him came along with freinds mother,asked him to close the shop.He stood there blinking ,why ? why close the shop,Your mother is hospitalised, he said, usual thing, he thought ,As his mother had asthma and it was he who always went to call the auto to take her to the hospital(there were some instances when the auto drivers refuse to come,as it is a short trip & especially if its late & in a still younger age he remembered crying standing on the road not getting an auto,his mind would be full of anger to all auto drivers as he will have the pic of his mother gasping for breadth at home,at those times his ambition was to be an auto driver who attends all calls)why dint she tell me to call an auto?(He thought..)He closed the shop & took his cycle,he said no to his freind who offered to come along, he rode his cycle to the hospital nearby.As usual went directly to the casuality,thats when he heard someone say ,that the lady brought to the casuality few minutes back is no more, what? she is no more in this world! , No! it cannot be his mother no she cannot leave him alone,but ,he had a glimpse of the colour of the sari of the body taken into the ambulance,It was her, he dint go for a second look ,someone asked him to step in,No..he dint,he dint step in, he stood there,frozen,heart beating heavily as never before, he pressed his face hard & hard against the ambulance ,tears soaking his entire face,slowly the ambulance moved,he moved back,looked around,could not see anything,his eyes were filled in tears,searching for a face he knew,but no he couldnt find anyone.Somehow he reached his cycle ,sat on it and rode off,where to head,He thought,no not to his home,he dint want to go back,he rode through the mainroads,he was not seeing anything but he rode,all way,along the roads without any aim, he was riding on ..& on.He has reached marine drive,how come he thought,yes he had come to his brother,who was in a stall inside the exhibition going on there.Unknowingly he had reached there,but someone has already informed him & his brother had already left home,so again he was alone ,dint still want to go home,dint want to live there without his mother,so again rode off..,finally to reach back to the big ground in which he was playing an hour before,People stared at him,no one asked him anything, he wanted to run away from those stares, he wanted to hide ,hide behind someone who would be a relief to him,searched around for such a face,no no one around,where are my freinds who have been very near to me all these years,he thought,for, apart from his freinds ,he dint remember having much relatives around, due to some problem with his parents & relatives,so his world was always his mother & his freinds.He still dint go to his house,he went up to the terrace, there was a place where he used to spend with his freind,a space between two tanks,there he sat alone,no he was not alone,his freinds came by,sat with him,but again it was the heavy silence,that he couldnt bear,he wanted to shout,to cry aloud,but he sat there.like a stone,with no feelings within.next day morning, many came to him asking to make a last look at his mother,..No he dint go,he dint want to see his mother laying still on stacked firewood,he had his mother in his soul,smiling the most beautiful smile in the world,giving him the strength,to face this world, with the smile as beautiful as hers.After that day he has not cried , in the sense not cried in front of anyone, his memories of his mother would always pour out when he was alone, all alone he would cry, cry out his heart .But this was also once broke as he did not have control on that occassion & tears burst out in front of everyone,that was 15 yrs later, when his uncle died,he did have a respect for his uncle,but when , for the rituals, he was asked to be a part , everyone called him to be a part of it ,to perform all rituals,He did that for the sake of them, beliefs apart,later as all those rituals passed through his mind & days of his mothers death also came to him ,he could not control as all these people who had included him to do all this ritual for his uncle had never,even for a single time have asked him to do these rituals for his mother,with all due respect to his uncle he asked them why? why? when they have asked him to do it for his uncle, why not for his mother, this finally burst to tears and that was the only time he cried ,cried aloud in front of those relatives (or strangers? dont know).Moreover he neither believed in those rituals too much, as he knows that even if he does those rituals or not,it is his deeds ,that is going to make his mother happy,so let him go on..... on the right path doing good deeds.........for his mothers smile that leads.......

Sunday, June 07, 2009

Beauty of Solitude


It was in my days of education at kannur polytechnic,we had shifted from Neruda lodge very near to our institution to a house 2 km away,just because of the summer season.summer at kannur dries up our so deeep well at neruda lodge,which will look like a huge tunnel with maybe 1 or 2 buckets of water at the bottom.So u can imagine the biceps which we would have developed during our 1 yr long stay there(they never kept a Pump there as they know the pump will reach the nearest liquor shop,so we had to pull water to the top with rope).So during summer time we all wake up early & stroll through the acacia forest behind our institution,its not to hear the morning birds singing nor to enjoy nature,only nearby bore well was there & as it is a forest and early in the morning it gives us a chance to reply at natures call in nature itself.Bidding farewell to all this morning sores we shifted to our new home,There was Mr.Boothudama(thats what we call him as he owned the PCO near our institution) who was staying in that house,which almost resembled a haunted house , Situated in the centre of vast plot full of trees & plants & grass.as there was no one to keep the surroundings clean.But of course, its natures beauty & we had the advantage of this greenery during summer time.One fine morning ,there comes our landlord,one of my room mates had not paid his rent,though I could not lend him money, i could give him the warning of our landlords arrival.the next moment i heard our toilet door behind our house , banging.He had decided to take asylum inside our toilet till our LL goes.After some usual enquiries LL asked for our hero ,& we replied he had gone to the class early. LL slowly stepped out, we sighed as we thought he was leaving,Dint he believe our words?His actions seemed so, as he moved towards the back portion of the house,we had to interrupt,or else ,then Boothudama initiated a political topic(People in kannur has politics in their blood),it worked,this brought back our LL back to our veranda.Inbetween their hot discussion, we got ready to go for classes,Boothudama also had to leave,seeing all this LL normally has to leave,but he is still sitting there & we could not ask him to leave ,we looked at each other ,hoping to find a solution from the other,but in vain.We could lock the door & leave as LL was sitting in the veranda ,it seemed like he too wanted us to leave, leaving him alone ,finally he broke the ice to tell us that he would be there for a few hours as gireeshan is coming. Hearing this we could not help laughing,but had to control it within ourselves as LL was straight in front of us.With satisfaction of getting a good story to deliver in class about our freind we bid farewell to our LL & left.Yes ! Gireeshan? dont you want to know who he is, He is the one who fells coconuts, & that day he was assigned in our plot to fell coconut.For the next 2-3 hrs, As gireeshan climbed up the trees & fell coconuts our hero who sat inside, unable to move spend his most memorable moments of solitude in life,his ECG would have resembled a route map of Indias rockets.(route map after its launch: not the recent ones,but earlier ones which weve launched)

Friday, June 05, 2009

ധ്യാനം


കണ്ണൂരിലെ വിദ്യാഭാസ കാലം, പോള്യിയുടെ അടുത്തുള്ള നെരൂദ ലോഡ്ജില്‍ നിന്നും മാറി ഞങ്ങള്‍ കുറച്ചകലെ രണ്ടു കി .മി അപ്പുറത്തേയ്ക്ക് മാറി താമസിയ്കുന്നു , ജിമില്‍ പോവാതെ തന്നെ നല്ല വ്യായാമം ലഭിക്കുന്ന ലോഡ്ജ് ആയിരിന്നു നെരൂദ (കിണറിനു അത്രയ്ക് ആഴം ഉണ്ടായിരിന്നു ,കുളിക്കാനും, അലക്കാനും ഒന്നു മുഖം കഴുകാനനെന്കില്‍ കൂടി ഒന്നു വിയര്‍ക്കണം ), അവിടെ നിന്നും ഇത്ര ദൂരം മാറി താമസിയ്കാന്‍ ഒരു കാരണമുണ്ട് ,കണ്ണൂരിലെ കനത്ത വേനല്കാലം ,വെയില് കൊള്ളാനുള്ള മടിയല്ല കേട്ടോ, വേനലായാല്‍ ഞങ്ങള്‍ എല്ലാവരും നേരെത്തെ ഉണരും പോള്യിയുടെ പുറകിലുള്ള അകെഷിയ കാടുകളില്‍ ഒരു പ്രഭാത സവാരി , പ്രകൃതിയോടുള്ള പ്രേമം കൊന്ദൊന്നുമല്ല കെട്ടൊ , അവിടെയാണ് കുഴല്‍ കിണര്‍ ഉള്ളത് ,കനത്ത വേനലില്‍ നെരുദയിലെ കിണറ്റിലെ വെള്ളം വറ്റുംപിന്നെ ഞങ്ങള്‍ക്ക് കാടു കയറാതെ രക്ഷയില്ല ,പിന്നെ കാടയത് കൊണ്ടു പ്രകൃതിയുടെ വിളിയ്കുള്ള ശമനത്തിനുള്ള സൌകര്യവും .വേനല്കലാതെ പ്രഭാത സവരികല്കെല്ലാം വിട പറഞ്ഞുകൊണ്ടാണ് ഞങ്ങള്‍ പുതിയ വീട്ടിലേയ്ക്‌ മാറിയത് , പഴയ ഒരു വീടാണ് , ബൂതുടമ എന്നു ഞങ്ങള്‍ വിളിക്കുന്ന ഒരു ചേട്ടനാണ് അവിടെ ഇപ്പോള്‍ താമസം (ബൂത്തുടമ യുടെ വിശേഷങ്ങള്‍ കുറെ വേറെ ഉണ്ട് അത് പിനീടോരിക്കല്‍ പറയാം ), പുള്ളിയുടെ സാമ്രാജ്യത്തിലെ പ്രജകള്‍ ആയാണ് ഞങ്ങള്‍ കടന്നു ചെല്ലുന്നത് ,നിറയെ മരങ്ങളും , അര വരെ പുല്ലും വളര്ന്നു നില്‍കുന്ന പറമ്പ് ,ഒത്ത നടുക്കാണ് ഈ വീട് , വീട് എന്നു പറയാമോ എന്നു അറിയില്ല , ബര്‍ഗവിനിലയത്തിന്റെ ചില്ലറ ലക്ഷണങ്ങള്‍ ഒക്കെയുണ്ട്, ഒന്നു തുമ്മിയാല്‍ ചുമരിലെ കുമ്മായം തെറിച്ചു പോരുമോ എന്നൊരു സംശയവും ഇല്ലാതില്ല,ഏതായാലും പ്രഭാത സവാരി ഒഴിവാക്കാന്‍ ഞങ്ങള്‍ ബൂത്ത്‌ ഉടമയെ സഹിയ്കാന്‍ തന്നെ തിരുമാനിച്ചു. ( അതോ അങ്ങേരു ഞങ്ങളെ സഹിയ്കാന്‍ തിരുമാനിച്ചതാണോ?),മാസങ്ങള്‍ കടന്നു പോയി ,ഒരു ദിവസം രാവിലെ വീട്ടിലെ വഴിയുടെ അറ്റത്ത്‌ ഒരു വെള്ള ഷര്‍ട്ടും മുണ്ടും, ആരായിരിക്കും? ഞാന്‍ ആലോചിച്ചു, ചെടി വളര്നു നില്കുന്നത് കാരണം ശരിയ്കും ആളിനെ കാണാന്‍ പറ്റുന്നില്ല, ഒരു തല കാണാം , ചട്ടി കമഴ്ത്തി വെച്ച പോലെ എണ്ണ തേച്ചു വടിച്ച് വെച്ചിരിക്കുന്നു ,സംശയിക്കണ്ട ഹൌസ് ഓണര്‍ തന്നെ, ഞങ്ങളുടെ കൂട്ടത്തില് ഒരുവന്‍ രണ്ടു മാസമായി വാടക കൊടുത്തിട്ടില്ല , സുഹൃത്തെന്ന നിലയില്‍ പണം കടം കൊടുക്കാന്‍ പറ്റിയില്ല ,എങ്കിലും ഞാന്‍ തല്ഖ്‌ാളം അവന് മുന്നറിയിപ്പ് കൊടുത്തു, (പൈസ എല്ലാവരും കഷ്ടി പുഷ്ടി ആയിരിക്കുമല്ലോ?) ,കേട്ട പാതി അവന്‍ ഓടി ,പുറകിലെ കക്കുസിലേക്ക് , രാംജി രോ സ്പീകിംഗ്‌ -ലെ പോലെ പാട്ടുകാര്‍കുള്ള തരം.ഹൌസ് ഓണര്‍ ഉമ്മറത്ത്‌ വന്നു ,ഇരിന്നു, പതിവുപോലെ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു,ഞങ്ങള്‍ മറുപടിയും കൊടുത്തു, നായകന്റെ കാര്യം ചോദിച്ചപ്പോള്‍ ,ഇന്നു നേരെത്തെ പോയി എന്നു കള്ളവും പറഞ്ഞു,പിന്നെ രാവിലെ ക്ലാസ്സില്‍ പോയില്ലെങ്കില്‍ എന്തോ അത്യാപത്ത് വരും എന്നുള്ള നിലയില്‍ ഒരു ധ്രിതിയും ,സാധാരണ ഇതൊക്കെ ആവുമ്പോള്‍, നമ്മുടെ ഓണര്‍ പോവെണ്ടാതാണ് ,ഇന്നു എന്താണെന്നു അറിയില്ല ,പിന്നെയും അവിടെ തന്നെ ഇരിക്കുന്നു,പയ്യെ പുള്ളി പുറത്തിറങ്ങി പുറകിലേക്ക് പോകാന്‍ പോവുന്നു, ബൂത്തുടമ ഉടനെ ഏതോ ഒരു രാഷ്ട്രിയ വിഷയം ഇട്ടു കൊടുത്തു ,കണ്ണൂര്‍ ജനതയ്ക്‌ രാഷ്ട്രിയം പറഞ്ഞാല്‍ പിന്നെ ഉടുമ്പ് പിടിച്ചത് പോലെയാണല്ലോ,അവര് തമ്മിലായി ചര്ര്‍ച്ച ,ഏതായാലും ചര്‍ച്ചയുടെ ചൂടു വീണ്ടും പുള്ളിയെ ഉമ്മറത്ത്‌ എത്തിച്ചു, ഞങ്ങള്‍ ഇതിനെടയ്ക് ക്ലാസ്സില്‍ പോകാന്‍ തയാറായി, നമ്മുടെ നായകന്‍ ‍ഇപ്പോഴും അതിനകത്ത്‌ തന്നെ ,ബൂത്ത്‌ ഉടമയ്കും ബൂത്ത്‌ തുറക്കാന്‍ പോകണം.എല്ലാവരും പോവുന്നു എന്നറിഞ്ഞിട്ടും ഹൌസ് ഓണര്‍ ഇറങ്ങാന്‍ ഭാവമില്ല, ആകെ കുഴയുമല്ലോ, പുള്ളിയോട് പോകാന്‍ അങ്ങിനെ പറയാനും പറ്റില്ലാലോ, വീട് ഞങ്ങള്‍ക്ക് പൂട്ടി പോകാം, ആശാന്‍ ഉമ്മറത്ത്‌ തന്നെ ഇരിയ്കും എന്നുള്ള ഭാവത്തിലാണ് , ആകെ ആശയ കുഴപ്പത്തില്‍ നിന്ന ഞങ്ങളോട് അവസാനം പുള്ളി ആ സത്യം പറഞ്ഞു , എന്താണെന്നല്ലേ, അന്ന് ഗിരീശന്‍ വരുന്നുണ്ട് ,അത് കൊണ്ടു ഒന്നു രണ്ടു മണിക്കൂര്‍ പുള്ളി ഇവിടെ തന്നെ കാണും , നായകന്റെ നിസ്സഹായവസ്ത്യോര്‍ത്തു ഞങ്ങള്‍ ഉള്ളില്‍ ചിരിച്ചു ഒവ്നെരോട് യാത്ര പറഞ്ഞിറങ്ങി, പാവം നായകന്‍ അവന്‍ അതിനുല്‍ തന്നെ പെട്ട് പോയി, ഒരു കാര്യം പറയാന്‍ വിട്ടു പോയി , ഗിരീശന്‍ ആരാണ് എന്നറിയേണ്ടേ ?സ്ഥലത്തെ പ്രധാന തെങ്ങ് കയറ്റക്കാരന്‍. ഗിരീശന്‍ അന്നിട്ട തേങ്ങയെല്ലാം വന്നു പതിച്ചത് ധ്യാനത്തില്‍ ഇരുന്ന നമ്മുടെ നായകന്റെ നെഞ്ചില്‍ ആണത്രേ .......

Tuesday, June 02, 2009

ആല്‍ബത്തിന്റെ ജീവന്‍

may 31, ദുഖത്തിന്റെ രശ്മികള്‍ വിളിച്ചുണര്‍ത്തിയ പ്രഭാതം ,മാധവികുട്ടി ഈ ലോകം വിട്ടു പോയിരിക്കുന്നു , അവരുടെ ഒരു കഥയോ കവിതയോ ഒന്നും ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല ,അല്ലെങ്കിലും പുസ്തകങ്ങള്‍ തേടി പിടിച്ചു വായിക്കുന്ന സ്വഭാവം പണ്ടേ ഇല്ല,കയ്യില്‍ വന്നാല്‍ വിടാറുമില്ല, എന്നിട്ടും ഈ വേര്‍പാട്‌ എന്നെ അലട്ടിയതിന്റെ കാരണം മറ്റൊന്നാണ്‌, അമ്മ, അമ്മയുടെ ഓര്‍മകളാണ് ഇന്നെന്നില്‍ കത്തി നിന്നത്, അമ്മയുടെ വിവാഹ ആല്‍ബം, ഒരു വലിയ്‌ ആല്‍ബം, പഴയതല്ലേ നല്ല ഭാരവും,ആരെങ്കിലും കൌതുകത്തോടെ മറിച്ചു നോക്കിയാല്‍ വധുവിനെ മാത്രം കാണാന്‍ കിട്ടില്ല , കാരണം ഏതോ ഒരു ഭ്രാന്തന്‍ നിമിഷത്തില്‍ അമ്മ അവരുടെ മുഖം മാത്രം ആ ആല്‍ബത്തില്‍ നിന്നും ,പിച്ചി ചീന്തി കളഞ്ഞിരിക്കുന്നു ,എന്തിനയിരിന്നു എന്ന് ചോദിച്ചില്ല ഞാന്‍ ,അഥവാ അത് ചോടിയ്കാന്‍ ഉള്ള പ്രായം ആയിരുന്നില്ല. ആല്‍ബത്തിന്റെ അവസാനം ആകുമ്പോള്‍ ,അതില്‍ രണ്ടു മൂന്ന് ഫോട്ടോ കാണാം , ബ്ലാക്ക്‌ & വൈറ്റ് ഫോട്ടോ, മുഖത്തിന്‌ ഇരുവശവുമായി മുടി വിടര്‍ത്തിയിട്ട ,ഐശ്വര്യമുള്ള ഒരു സ്ത്രീ, വെള്ള പ്രതലത്തില്‍ സാരിയുടുതിരിക്കുന്ന ആ ബ്ലാക്ക്‌ & വൈറ്റ് ഫോട്ടോ യ്ക് ഒരു വല്ലാത്ത ആകര്‍ഷണം തന്നെ ആയിരിന്നു, അന്നതാരനെന്നു ചോദിച്ചപ്പോള്‍, മാധവികുട്ടി.....എന്ന് പറഞ്ഞ അമ്മ,മാധവികുട്ടിയോ ? അതാരാണ് എന്ന ചോദ്യത്തിന് മൌനംയിരിന്നോ ഉത്തരം, ഓര്‍കുനില്ല,ഏതായാലും അന്നും, ഇത്രയും നാളും മാധവികുട്ടിയെന്ന വ്യക്തിയെ കുറിച്ചു ഞാന്‍ ചിന്തിച്ചിട്ടില്ല, സ്വന്തം മുഖത്തിന്‌ പോലും ഒരു സ്ഥാനം കൊടുക്കാതെ അവരെ ആ ആല്‍ബത്തില്‍ പ്രതിഷ്ടിച്ച അമ്മയ്ക് അവരോടുള്ള ആരാധനാ എത്രമാത്രം ആയിരിക്കും എന്ന് ഇന്നു ഞാന്‍ ഇന്നു ചിന്തിയ്കുന്നു,ഇനി എനിയ്ക് വായിക്കണം,അവരുടെ കഥകള്‍,കവിതകള്‍ എല്ലാം, അമ്മ സഞ്ചരിച്ച ആ വരികളിളുടെ ,ആ ചിന്തകളിളുടെ സഞ്ചരിക്കാന്‍ ഒരു ശ്രമം,അത് ചെയ്യണം,ഇത്രയും നാള്‍ ഈ ഒരു ആരാധനയെ കുറിച്ചു എന്റെ ചിന്തിയ്കാന്നതെന്തേ? ഏതായാലും പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ പോലെ ,നമ്മള്‍ മരിക്കുന്നത് യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള ജനനം ആയിരിക്കുമോ ? അതാണോ മരണം? സിനിമയില്‍ അവരുടെ ലോകത്താണ് കൂടുതല്‍ ആളുകള്‍ എന്നും അതാണ് യഥാര്‍ത്ഥ ലോകവും എന്നൊക്കെ പറയുന്നുണ്ട് ,അങ്ങിനെയെങ്കില്‍ അമ്മയ്ക് സന്തോഷമുള്ള ദിവസമായിരിക്കും അല്ലെ?, ഇഷ്ടപെട്ടെ എഴുതുകാരിയുമായി കുട്ടു കൂടി നടക്കാമല്ലോ, നടന്നോ അമ്മേ ,ഞാന്‍ ഇവിടെ ഇനി ആ പുസ്തകങ്ങളിളുടെ ഒന്നു നടക്കാന്‍ ശ്രമിയ്കട്ടെ.




Monday, June 01, 2009

ALBUMS LIFE

May 31 , rays of despair is what woke me from my sleep,renowned writer,poetess Madhavikutty has passed away,my feelings are not because her stories or poems have left a deep impact within,ive not had the luck to read anything written by her,as it is,i never go in search of books,but never fails to read anything that comes to me,still this news has brought pain to my heart, its given yet another day for me to be with moments with my amma,dont know why ive not thought in this angle for all these years,I remember my parents wedding album,big one,heavy too,one may wonder why the bride does not have a face in a single photo,(me too have wondered,dont know why,she told later ,she did it out of some agony)but as we pass on by ceremonies one by one and towards the end there is a black & white photo as if embossed in a white background,with hair spread on both sides of her face, a face full of grace,that was Madhavikutty,in the album of lady who dint want her own face to be put,but let her icon to be on the throne ,that was the relation.But ive never thought about this till date,after 17 years i now realise there should have been something great which amma liked about madhavikutty,now i want to read through those lines,experience,feel,imagine,what would have gone through her mind during those times,if at all she was there with me, or is it like in the film "pakalnakshathrangal" lalettan says-who knows,if death is actually the birth to the new world: world of the dead,if that is the real world & we here are waiting to be dead to be born there,after all the number of deadpeople in the other world is always more than the people in this world:,im getting confused after seeing that film and now after attempting to write this,anyway if we go by that then amma would be happy there coz she gets to c her dear one there(sorry to mdhvykuttys kith & kin for me thinking like that,).So now let me go in search of some of her books.

Monday, May 25, 2009

ഞ്നാനസ്നാനം

ഒന്നു വിയര്ര്‍കാന്‍ പോലും അനുവധിയ്കാതെ സൂര്യന്‍ കത്തി ജ്വലിക്കുകയാണ് , കൂടെ പോടികാറ്റും,മരുഭൂമിയില്‍ വരേണ്ടി വന്ന അവസ്തകലെക്കാല്‍ കുടുതല്‍മനസ്സ് പോയത് പഴയ ഒരു സുഹൃത്തിന്റെ വീട്ടിലെ സായാഹ്നതിലെക്കാന് ,അന്നെനിക്ക് ഇരുപത്തി നാലു വയസ്സ് പ്രായം, അവധി ദിവസം , ഭാര്യഅവളുടെ വീട്ടില്‍ പോയിരിക്കുന്നു ,ഞാനും സുഹൃത്തും അവന്റെ പ്രേമബാജനത്തെ എങ്ങിനെ അവന്റെ സ്വന്തമാക്കാം എന്നതിനെ കുറിച്ചു കലുന്കുഷിതമായി ചിന്തിച്ചും ചര്ച്ച ചെയ്തും ഇരിക്കുന്നു .ഉച്ച മുതല്‍ പട്ടിണിയാ ,എന്തെങ്കിലും ഉണ്ടാക്കി തിന്നാനുള്ള മടി കാരണം ,സിഗരെട്ടിലും ചായയിലും വിശപ്പോതിക്കി , കുട്ടത്തില്‍ വീട്ടില്പോയ ഭാര്യയെ കുറച്ചു ചീത്തയും,വയറു നിറഞ്ഞു.അങ്ങിനെ ഇരിക്കുംബഴാണ് മാനം പെട്ടെന്ന് കറുത്തിരുണ്ട് വന്നത് ,നല്ല ശക്തിയായ തണുത്ത കാറ്റും, തെങ്ങും പേരയും , മുരിങ്ങയും, കൊന്നയും എല്ലാം നൃത്തം തുടങ്ങി, കാറ്റിന്റെ ശക്തിയില്‍ അങ്ങിനെ ആദിയുലയുകയാണ് ,ആ കാറ്റിന്റെ തലോടല്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ പുറത്തിറങ്ങി,കൂടെ അവനും ,ഒരു പ്രത്യേക അനുഭൂതി തന്നെയായിരിന്നു അത് ,ഭാര്യ പോയെങ്കിലെന്താ , പ്രകൃതിയുടെ ഈ അലിംഗ്ങണം , അത് വേറെ എവിടെ കിട്ടും , കുരിശില്‍ തറച്ചു കിടക്കുന്ന യേശു ക്രിസ്തുവിനെ പോലെ കൈകള്‍ രണ്ടും ഇരു വശങ്ങളിലേക്ക് നീട്ടി പിടിച്ചു പ്രകൃതിക്ക് ഞങ്ങള്‍ സര്‍വ സ്വാതന്തര്യവും കൊടുത്തു , സന്തോഷത്താല്‍ ഞങ്ങളുടെ മിഴികള്‍ നനയുന്നതിനു പകരം , പ്രകൃതിയുടെ മിഴികള്‍ നിറഞ്ഞുവോ ? കൈയ്യില്‍ വീണ വെള്ളത്തുള്ളികള്‍ വന്നു പതിച്ചത് മനസ്സിലാണ്, അതിന്റെ കുളിര്‍മ ആസ്വദിച്ച് വരുമ്പോഴേക്കും ശക്തമായ മഴ പെയ്തു, നിന്ന നില്പില്‍ നിന്നും അനങ്ങാന്‍ തോന്നിയില്ല , അവിടെ നിന്നു കുറച്ചു നേരം ,ഉറക്കെ പാട്ട്ടും പാടി, സൌഹൃദത്തിന്റെ ചൂഷണം ,എന്റെ ഗാനം അവന്‍ കുറച്ചു നേരം കേട്ടിരിന്നു ,പിന്നെ അവന്‍ നിര്‍ത്താന്‍ പറഞ്ഞു ,ഞാന്‍ നിര്ത്തി. അടുത്ത ഐഡിയ! അവന് അന്ന് ബൈക്ക് ഉണ്ട്, മഴയത്ത് ഒന്നു നഗരം ചുറ്റി കറങ്ങിയാലോ ? ആകാം എന്ന് ഞാന്‍, പിന്നെ താമസിച്ചില്ല ,അവന്റെ വണ്ടിയില്‍, നിന്ന നില്പില്‍ നനഞ്ഞു കുളിച്ചു ഞങ്ങള്‍ വണ്ടിയെടുത്തു ,ഇടപ്പള്ളി ട്ടോള്‍ വഴി പാലാരിവട്ടം കലൂര്‍,കുറച്ചു ദൂരം ഞാന്‍ ഓടിയ്കും ,പിന്നെ അവനോടിയ്കും, അങ്ങിനെ മാറി മാറി ഞങ്ങള്‍ ഓടിച്ചു , മനസ്സും,ശരീരവും എല്ലാം കുളിര്‍മ്ഴ്യില്‍ കുതിര്‍ത്ത് ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി,കൈകള്‍ കൊണ്ടു മുഖത്തെ വെള്ളം തുടച്ചു. എന്റെ വിരലുകള്‍ നെറ്റിയില്‍ ഒന്നു തലോടി നോക്കി,ഇല്ല വിയര്തിട്ടില്ല ,ഈ മരുഭൂമിയില്‍ അതിന് പോലും അവസരം ഇല്ലല്ലോ.

Friday, May 22, 2009

എവിടെ എന്റെ മലയാളം? കിട്ടിയല്ലോ , ഇത്രയും എളുപ്പം ആയിരുന്നോ, ഇതിന് സഹായിച്ച മുല്ല വാടാതെ എന്നും സുഗന്ധം പരത്തട്ടെ എന്ന് ആശംസിക്കുന്നു.

Thursday, May 21, 2009

malayalam blogs

Last week heard a newz abt malayalam blogs,its not that i never knew abt it,my begining was by reading boologaclub,but dint continue with that,now searching for mal blogs and very happy to read a few posts,when i start thinking of writing in malayalam,the mozhi etc.. does not work neither do i try to solve it,will wander away reading & viewing different blogs instead of writing what i intended to..hope il post something that gives me satisfaction next time.(there is always a next time, alle?)

Wednesday, April 01, 2009

hit ya miss

Y did i start this blog? read abt blogspot in paper,started ,canvas for my thoughts,but then for a long time where never near it.Now when ive started blogging instead of writing on my thoughts,hve found reading other blogs are more intresting,or may be i dont have the flair to write,what may.i dont have any particular plans,when im online il read if i feel so,or write if i feel so thats it.

Friday, March 13, 2009

PAIN OF LOVE?


PAIN OF LOVE:
This was written by me at the age of sixteen,when my first relation broke.
I do remember
a day of december
on an eve of newyear
when you won me over.

From me,
you had nothing to cover
for,i was your lover.
you new no grave
when to me you gave
all that was yours
to make them ours
all for me, to share
but only with care.

At first,
you were just,
for me, a thirst
an answer to my quest

But then
i knew when
at the pit of your heart
i had no part

you had me thrown
out from your hearts throne
you forgot my name
that too, and not for a game

this brought me pain
i pleaded in vain
for no more gain

you had it clear
i was out forever
which i could no more bear
for i love you dear
and i'l love you forever,
........ever....&......ever.........

Wednesday, July 05, 2006

my lamp




My lamp (this was written at the age of 19, 4 yrs after my lamp left me,after this nothing till date has made a strong desire in my mind to try a hand in poetry, hope this writing space gives some inspiration)







here i am alone
sitting like a stone
with thougts of behind
swaying in my mind

a dog or a deer
a doctor or a whore
everyone everywhere
has a lamp to care

the lamp that showers
the light of motherhood
the lamp that leads
one for evey deeds

somewhere on my way
i heard someone say
that ive lost my lamp
and was ditched to a swamp

i had no light
ive lost my sight
how to fight
to make me right

without my lamp
here i am alone
sitting like a stone
...all.....alone......